Psalms 124

ദാവീദിന്റെ ഒരു ആരോഹണഗീതം.

1യിസ്രായേൽ പറയേണ്ടതെന്തെന്നാൽ
യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
2മനുഷ്യർ നമ്മോടു എതിൎത്തപ്പോൾ,
യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
3അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ,
അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
4വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു,
നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
5പൊങ്ങിയിരുന്ന വെള്ളം
നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
6നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ
യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
7വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ
നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;
കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
8നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും
ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
Copyright information for Mal1910